Friday 19 July 2013

MARAVICHU THEERAATHA ORMAKAL....

ENTE SWAPNANGALUM NIDRAYUM MANASSUM VITTU NJAN NINTE ORMAKAL VAANGI....
MARAVIYUDE OLIYIDANGALILEEKKU POKUVAAN ENIKKINNU THERILLA THERALIYILLA....
NEE PAKARNNA NIMISHANGALKKU PAKARAMAAY NJAN AVAYEYUM PANAYUM VACHU...
PRANAYAM ENNA MITHYAKKU ,ODUVIL EE JEEVITHAVUM
 PANAYAMAAY NALKI....
NJAN NINTE SOUHRUTHATHINTE SAMATHALANGAL SWANTHAMAAKKI...
INI NINTE NALEKAL SWANTHAMAAKKUVAAN EE JEEVANUM
ATHNTE PNDAVUM VINNINUM MANNINUMBAAKKI VEKKUNNU NJAAN.......

PLZ READ..........THIS AND JUDGE,,

Once I argued like this.............................................................................................................................



When we say Gujarat's agriculture growth is 10-11% since whole last decade
THEY SAY 2002 Riots!

When we say he made the asia's biggest solar plant,
THEY SAY 2002 Riots!

When we say Gujarat is d only state in the whole of india to provide 24*7 and 365 days electricity to almost all of its 18,000 villages,
THEY SAY 2002 Riots!

When we recall to them World Bank's statement of 2011 in which they said, Gujarat roads are equivalent to international standards,
THEY SAY 2002 Riots!

When we say Gujarat is the first state in country to have "high speed wireless Broadband service in its all 18,000 villages,
THEY SAY 2002 Riots!

When in 2010 Forbes Magazine rated Ahmedabad the fastest growing city in the India and 3rd in world,
THEY SAY 2002 Riots!

When we tell them Gujarat Tourism is growing faster than ever before,
THEY SAY 2002 Riots!

When we tell them according to central Govt's labour bureau's report, Gujarat has the lowest unemployment rate in country,
THEY SAY 2002 Riots!

When Modi is being chosen as d best current Indian leader in almost all of those surveys & polls again n again
THEY SAY 2002 Riots!

When entire world talked the growth model of Modi and
he got listed in World's Top TIME magazine for his work.
THEY SAY 2002 Riots!

When we say 2003-2013 is the only 10 straight years ever in Gujarat history which are complete Riot-free,
THEY STILL SAY 2002 Riots!

But when we remind them, 26/11 riots in Mumbai 2009, Assam Riots in 2012, 1984 anti-Sikh riots, 1947 Bengal riots, 1969 Gujarat riots,1980 Moradabad riots, 1983 Nellie Assam riots, 1989 Bhagalpur riots and more than 18 riots, all of which occurred during the CONgress rule,

THEY CHANGE THE TOPIC Altogether and say Modi is communal.
This time INDIANs are not interested in 2002, We are interested in "2014: The rise of INDIA"





But now I am afraid of  the same...

Tuesday 9 July 2013

my most favrit LINES from GEETHANJALI

നീയെന്നെ അനന്തമാക്കി,
അത്രയ്ക്കായിരുന്നു നിന്റെയാനന്ദം.
നീയിപ്പാഴ്ക്കാലത്തെ
വീണ്ടും വീണ്ടും ശൂന്യമാക്കുകയും
അപ്പപ്പോഴതില്‍ നവജീവിതം
നിറയ്ക്കുകയും ചെയ്തു.
ഈ പാഴ്മുളംതണ്ടിനെ നീ
കുന്നുകളിലും താഴ്‌വരകളിലും കൊണ്ടുപോയി.
ഇതില്‍
നിത്യനൂതനഗാനങ്ങള്‍ നിശ്വസിച്ചു
നിന്റെ അമൃതസ്​പര്‍ശമേറ്റ ഹൃദയം
അനന്തവും ആനന്ദമയവുമാകുമ്പോള്‍
പറയാനാവാത്തത് പറയപ്പെടുന്നു
എന്റെയീ ചെറുകൈകളിലാണല്ലോ
അക്ഷയമായ നിന്റെ പാരിതോഷികങ്ങള്‍
വന്നുചേരുന്നത്!
യുഗങ്ങള്‍ കഴിയുന്നു,
നീ നിശ്ശേഷം നിറച്ചിട്ടും
നിറയുവാനിടം ശേഷിക്കുന്നു.
2
നീ പാടാനാവശ്യപ്പെടുമ്പോള്‍
എന്റെ ഹൃദയം
അഭിമാനഭാരത്താല്‍
പൊട്ടിത്തകരുമെന്നു തോന്നിപ്പോകുന്നു.
നിറമിഴികളോടെ
ഞാനാ മുഖം നോക്കിനില്‍ക്കുന്നു.
എന്റെ വാഴ്‌വില്‍
ഖരവും പരുഷവുമായതെല്ലാം അതോടെ
ശ്രുതി ചേരുന്നു.
കടലിനു കുറുകേ പറക്കുന്ന
സന്തുഷ്ടയായ പറവയെപ്പോലെ
എന്റെയാരാധന ചിറകു വിരിക്കുന്നു.
എന്റെ ഗാനം
നിനക്കിഷ്ടമാണെന്ന്
എനിക്കറിയാം.
ഒരു ഗായകനായതുകൊണ്ടു മാത്രമാണ്
എനിക്കു നിന്റെ മുന്നില്‍ നില്‍ക്കാനായതെന്നും
ഞാനറിയുന്നു.
എന്റെ ഗാനത്തിന്റെ
നീളമേറിയ ചിറകറ്റങ്ങളാല്‍
അസ്​പൃശ്യമായ ആ പവിത്രപാദങ്ങളെ
ഞാന്‍ സ്​പര്‍ശിക്കുന്നു.
പാട്ടിന്റെ ലഹരിയാല്‍ ലക്കു കെട്ട്
എന്റെ പ്രഭുവായ നിന്നെ
'എന്റെ സ്‌നേഹിതാ' എന്നു ഞാന്‍ വിളിക്കുന്നു.
3
അങ്ങയുടെ ഗാനരീതി എനിക്കജ്ഞാതം
ആശ്ചര്യമൂകനായി
ഞാനത് നിത്യം ശ്രവിക്കുന്നു.
നിന്റെ ഭാസുരഗാനത്താല്‍
പ്രപഞ്ചം പ്രഭാസമുദ്രമായി മാറുന്നു.
വ്യോമവ്യോമാന്തരങ്ങളിലൂടെ
പ്രവഹിക്കുകയാണ്
ആ സചേതന ഗാനനിശ്വാസം.
തടയുന്ന കല്ലുകള്‍ തട്ടിമാറ്റി
പതഞ്ഞുപാഞ്ഞൊഴുകുകയാണ്
ആ പവിത്ര ഗാനനിര്‍ഝരി.
പറയുവാനല്ലാതെ, പാടുവാനാകാതെ
മൊഴിയറ്റു തേങ്ങുകയാണ് ഞാന്‍.
ഹാ, നാഥാ!
നിന്റെ ഗാനത്തിന്റെ അനന്തമായ വലയില്‍ വീണ
ബന്ദിയാണല്ലോ എന്റെ ഹൃദയം.
4
പ്രാണനാഥാ,
സര്‍വ്വാംഗങ്ങളിലും നിന്റെ
സചേതനസ്​പര്‍ശമുണ്ടെന്നറിയുന്നതിനാല്‍
ഞാനെന്റെ ശരീരത്തെ
എന്നും പരിശുദ്ധമായി സൂക്ഷിക്കും.
എന്റെയുള്ളില്‍
യുക്തിയുടെ ദീപനാളം കൊളുത്തിയ സത്യം
നീയാണെന്നറിയുന്നതിനാല്‍
ഞാനെന്നും എന്റെ വിചാരങ്ങളില്‍നിന്ന്
അസത്യത്തെ അകറ്റിനിര്‍ത്തും.
എന്റെ ഹൃദയശ്രീകോവിലിനുള്ളിലാണ്
നിന്റെ പ്രതിഷ്ഠാപീഠമെന്നറിയുന്നതിനാല്‍
ഞാനെന്നും
എല്ലാ തിന്മകളെയും
എന്റെ ഹൃദയത്തില്‍നിന്ന് ആട്ടിയകറ്റുകയും
എന്റെ പ്രണയപുഷ്പത്തെ
നിത്യപ്രഫുല്ലമായി സൂക്ഷിക്കുകയും ചെയ്യും.
നീയാണെനിക്ക്
ക്രിയാശക്തി തരുന്നതെന്നറിയുന്നതിനാല്‍
എന്റെ കര്‍മ്മങ്ങളിലൂടെ നിന്നെയാവിഷ്‌കരിക്കാന്‍
ഞാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും.

5
ഒരു മാത്ര
നിന്റെ സവിധത്തില്‍
ഒന്നിരുന്നാല്‍ മാത്രം മതി എനിക്ക്.
ചെയ്തുതീര്‍ക്കാനുള്ള ജോലികളെല്ലാം
ഞാന്‍ പിന്നീടു ചെയ്തുകൊള്ളാം
പ്രിയദര്‍ശനമായ നിന്റെ തിരുമുഖം കാണാതെ
പങ്കപ്പാടിന്റെ പെരുംകടലില്‍ -
പ്പെട്ടുഴലുകയാണ് ഞാന്‍.
ഇന്നിതാ
വസന്തം എന്റെ
കിളിവാതിലില്‍ വന്ന്
നിശ്വാസമര്‍മ്മരമുതിര്‍ക്കുന്നു.
പൂവാടികളില്‍
തേനീച്ചകളുടെ സദിരും
തുടങ്ങിക്കഴിഞ്ഞു.
നിന്റെ തിരുമുഖം നോക്കിയിരുന്ന്
നീരവശാന്തമായ
ആത്മനിവേദനഗാനമാലപിക്കട്ടെ
ഞാനിനി.
6
ഇനിയും വൈകരുതേ
ഈ ഇത്തിരിപ്പൂവിനെ നുള്ളിയെടുത്ത്
നിന്റേതാക്കി മാറ്റാന്‍.
പേടിയാണെനിക്ക്
ഇതെങ്ങാന്‍ വാടി
പൂഴിമണ്ണില്‍ വീണടിഞ്ഞാലോ എന്ന്.
നിന്റെ മാലയിലൊന്നായി
കൊരുക്കപ്പെട്ടില്ലെങ്കിലും
നിന്റെ കൈകളാല്‍ നുള്ളിയെടുക്കുമ്പോഴുള്ള
മധുരവേദന, ഇതിനരുളുക.
പേടിയാണെനിക്ക്
ഞാനറിയാതെ
പകലറുതിയാകുമോയെന്നും
നിന്റെ പൂജാസമയം
കഴിഞ്ഞുപോകുമോയെന്നും
നിറവും മണവുമില്ലാത്ത പൂവാണെങ്കിലും
ഇതു നിന്റെ പൂജയ്‌ക്കെടുത്താല്‍ മതി,
നേരം പോകുംമുന്‍പ് നീയിതിനെ
ഒന്നു നുള്ളിയെടുത്താല്‍ മാത്രം മതി.
7
എന്റെ ഗാനം
ആഭരണങ്ങളഴിച്ചു വെച്ചിരിക്കുന്നു.
അവള്‍ക്കിനി വേണ്ടാ
ആടയാഭരണങ്ങളുടെ ധാടി.
പണ്ടങ്ങള്‍ പ്രിയസമാഗമത്തിനു
തടസ്സം നില്‍ക്കുകയേയുള്ളൂ.
അവ
നിനക്കുമെനിക്കുമിടയിലുള്ളപ്പോള്‍
ആഭരണക്കലമ്പലില്‍
മുങ്ങിപ്പോകുന്നത്
നിന്റെ സുസ്വരമാണല്ലോ.
നിന്റെ മുഖമൊന്നു കണ്ടതേ
എന്റെ കവിഗര്‍വ്വം നഷ്ടമായി.
മഹാകവേ,
ഇനി എനിക്കു നിന്റെ
കാല്‍ച്ചുവട്ടിലിരുന്നാല്‍ മതി.
എന്റെ ജീവിതം
ഋജുവും സരളവുമാകട്ടെ
നിന്റെ ഗാനത്താല്‍ നിറയ്ക്കപ്പെടുന്ന
ഒരു വെറും പുല്ലാംകുഴലുപോലെ.
8
രാജകുമാരന്റെ ആടയാഭരണങ്ങളണിഞ്ഞ കുട്ടിക്ക്
അവന്റെ കളിയില്‍ രസിക്കാനാവില്ല.
ഓരോ കാല്‍വെയ്പിലും
അവന്റെ വസ്ത്രമവനെ തടയുന്നു.
അതില്‍ പൊടിപുരണ്ടാലോ
പിഞ്ഞിപ്പോയാലോ
എന്ന പേടിയാല്‍
അവന്‍ പുറംലോകത്തുനിന്നു പിന്‍വലിയുന്നു.
ഒന്നനങ്ങാന്‍കൂടി മടിക്കുന്നു
അമ്മേ,
നിന്റെ വസ്ത്രാഭരണാദികളുടെ ബന്ധനം
ഒരുവനെ
ഭൂമിയിലെ അമൃതധൂളികളില്‍നിന്നു
വിലക്കുന്നുവെങ്കില്‍
മനുഷ്യജീവിതത്തിന്റെ മഹാവാണിഭസ്ഥലങ്ങളില്‍
അവനു പ്രവേശനം നിഷേധിക്കപ്പെടുന്നുവെങ്കില്‍
അതെല്ലാം വെറും പാഴ്‌വേല മാത്രം.
9
തന്നെത്താന്‍ ചുമക്കുന്ന വിഡ്ഢീ!
സ്വന്തം പടിവാതിലില്‍ വന്നിരക്കുന്ന ഭിക്ഷൂ!
എല്ലാ ഭാരവും പേറുന്നവന്റെ കൈകളില്‍
വീണ്ടുവിചാരമില്ലാതെ
നിന്റെ സര്‍വ്വഭാരവുമേല്‍പ്പിക്കുക.
മോഹനിശ്വാസമേറ്റ ദീപം
പൊലിഞ്ഞുപോകുന്നു.
മോഹമലിനമായ കൈകളാല്‍
പാരിതോഷികങ്ങളേറ്റുവാങ്ങരുത്.
പവിത്രമായ സ്‌നേഹത്താല്‍
നല്‍കപ്പെടുന്നതുമാത്രം നീ
കൈക്കൊള്ളുക.
10
ഇവിടെയാണ്
നിന്റെ പാദപീഠം.
ഇവിടെയാണ്
നിന്റെ പാദാരവിന്ദം.
ഏറ്റവും താണവര്‍
ഏറ്റവും ദുഃഖിതര്‍
ഏറ്റവും നിസ്വരായവര്‍
വസിക്കുന്ന ഇടങ്ങളില്‍.
ഞാന്‍ നിന്നെ വണങ്ങുമ്പോള്‍
ഏറ്റവും താണവര്‍
ഏറ്റവും ദുഃഖിതര്‍
ഏറ്റവും നിസ്വരായവര്‍
വസിക്കുന്ന ഇടങ്ങളില്‍.
വിശ്രമിക്കുന്ന നിന്റെ പാദങ്ങളോളം
അതു താണു ചെല്ലുന്നില്ല.
അഹന്തയ്ക്കു ചെന്നെത്താനാവില്ല.
ഏറ്റവും താണവരോടും
ഏറ്റവും ദുഃഖിതരോടും
ഏറ്റവും നിസ്വരായവരോടുമൊപ്പം
നീ നടക്കുമിടങ്ങളില്‍.
എന്റെ ഹൃദയത്തിനുമാവില്ല ചെന്നെത്താന്‍,
ഏറ്റവും താണവരോടും
ഏറ്റവും ദുഃഖിതരോടും
ഏറ്റവും നിസ്വരായവരോടുമൊപ്പം
തോഴരില്ലാത്തവരുടെ തോഴനായി
നീ വസിക്കുമിടങ്ങളില്‍.

my most favrit scene

കടല്‍ത്തീരം -സന്ധ്യ.
കരീംക്ക ഒരു കെറ്റില്‍ തിളയ്ക്കാന്‍ വെച്ചിട്ടുണ്ട്. കരീംക്കയുടെ വീട്ടിലെ അടുക്കളയുടെ പുറത്ത് മണലില്‍ ഫെയ്‌സി അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നു.
ഫെയ്‌സി
ഈ സിറ്റീല് ഇങ്ങളെ ബിരിയാണി കഴിഞ്ഞിട്ടേ ഉള്ളു ബാക്കി എല്ലാരേയും.. ഇന്നിട്ടും ഉസ്താദ് ഹോട്ടല്‍ നഷ്ടത്തിലാണ്... അത് എന്തോണ്ടാന്ന് ആലോയ്ച്ചിട്ടുണ്ടോ ഉപ്പുപ്പാ?
കരീംക്ക ഒരു നിമിഷത്തേക്ക് നിശ്ശബ്ദനാവുന്നു.
കരീംക്ക
ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഗുണത്തില് ഇമ്മള് ഒരു കൊറവും വെരുത്താറില്ല, അപ്പൊ ചെലവ് കൂടും.

ഫെയ്‌സി
വെല ഒട്ടു കൂട്ടൂം ഇല്ല...

കരീംക്ക
അതെല്ല മോനെ, വെല കൂട്ടാണ്ട് തന്നെ ഇമ്മക്ക് ലാഭം ഉണ്ടാവാറുണ്ട്, പഷേ വേറെ ചില ചെലവുകള്‍ വരുമ്പോള്‍, അതിനും വഴി കാണണ്ടേ?

ഫെയ്‌സി
ഉമ്മര്‍ക്കാന്റെ മോന്റെ കോളജ് ഫീസ്, ഇല്ലെങ്കി ആബിദത്താത്തേന്റെ മോളെ നിക്കാഹ്... അല്ലേ?
കരീംക്ക പുഞ്ചിരിക്കുന്നു.
ഫെയ്‌സി
അങ്ങനെ നോക്കിയാ... ഇങ്ങളിത് നടത്തുന്നെ ഇവിടെ ഉള്ളോരെ കാര്യങ്ങള്‍ നോക്കാനാ, അല്ലാണ്ട്. കച്ചോടായിട്ടല്ലല്ലോ?
ഫെയ്‌സി സംസാരിക്കുന്നതിനിടെ കരീംക്ക സുലൈമാനി ഉണ്ടാക്കുന്നു. അയാള്‍ ജ്വാല കുറയ്ക്കുന്നു. പാത്രത്തില്‍ ചായ തിളച്ചുമറിയുന്നു.
ഫെയ്‌സി
ഉപ്പുപ്പ എപ്പോം പറയാറില്ലേ, പഴയപോലെ എല്ലാം വിറ്റ് ദൂരെയാത്രക്ക് പോണം... എല്ലാ ദര്‍ഗ്ഗേലും ചെന്ന് ദിക്കര്‍ ചെയ്യണം എന്നൊക്കെ? ഹോട്ടല് അടക്കാണ്ട് അതിനൊക്കെ പറ്റുവോ?
കെറ്റിലും രണ്ടു ഗ്ലാസുമെടുത്ത് കരീംക്ക സാവധാനം മണലിലൂടെ വെള്ളത്തിനരികിലേക്ക് നടക്കുന്നു. ഫെയ്‌സി പിന്നാലെ പോകുന്നു.
കരീംക്ക
എനിക്ക് കഴിയുന്ന പോലെ ചെയ്യുന്നുണ്ട് മോനെ. പഷേ, ഏത് തോണിയും ഒറ്റക്ക് തുഴഞ്ഞാ തോനെ ദൂരം പോവൂല. കൂടെ തുഴയാന്‍ ആളുണ്ടായിരുന്നെങ്കി അങ്ങനെയല്ല.
ഫെയ്‌സിക്ക് സൂചന മനസ്സിലാവുന്നു. അവന്‍ അസ്വ്സ്ഥനാവുന്നു.
ഫെയ്‌സി
ഇങ്ങക്ക് തോന്നുന്ന ഒരു കമിറ്റ്‌മെന്റ് വേറെ ആര്‍ക്കും ഹോട്ടലിനോട് ഇണ്ടാവൂലല്ലോ ഉപ്പുപ്പാ. അതോണ്ടെന്നെ, ഇങ്ങള് തൊടങ്ങിയത് ഇങ്ങളന്നെ തീര്‍ക്കുന്നതാ നല്ലത്.
കരീംക്കയുടെ കണ്ണുകളില്‍ നിരാശ. അയാള്‍ കടലിലേക്ക് നോക്കുന്നു.
കരീംക്ക
കിസ്മത് എന്നൊന്നുണ്ട് ഫെയ്‌സീ. അതിനെ ആര്‍ക്കും തടുക്കാന്‍ ആവൂല. ഇമ്മക്ക് നോക്കാ എന്താ ഉണ്ടാവാന്ന്.

ഫെയ്‌സി
ഇമ്മളെ കിസ്മത്തൊക്കെ ഇമ്മളന്നെ ഇണ്ടാക്കുന്നാ ഉപ്പൂപ്പാ. എന്റെ ലൈഫില്‍ എന്തു ചെയ്യണമെന്ന് ഞാന്‍ തന്നെ തീരുമാനിക്കണ്ടേ, അയിനു വേറെ ആര്‍ക്കും പറ്റൂലല്ലൊ.
ഇരിക്കാന്‍ ഒരു സ്ഥലം കണ്ടെത്തി അയാള്‍ മണലില്‍ ഇരിക്കുന്നു.
കരീംക്ക
അങ്ങനെയാണെങ്കി, ഈ ഇമ്മളെ കൂടെ ഇവിടെ ഉണ്ടാവുവായിരുന്നോ?
ഫെയ്‌സിക്ക് ഉത്തരം മുട്ടുന്നു.
കരീംക്ക
അന്റെ ഇഷ്ടനിസരിച്ചായിരുന്നെങ്കി, ഈ ഇപ്പൊ ലണ്ടനില്‍ കസറിന്നുണ്ടാവൂല്ലേ! അല്ലാണ്ട് ഇവിടെ ഇങ്ങനെ ഒരു കെള
വന്റെ പ്രശ്‌നങ്ങളുമായി ഇരിക്കൂലാലോ... കിസ്മത് ആണു മോനെ...
കരീംക്ക ഒരു ഗ്ലാസ് ഫെയ്‌സിക്കു നീട്ടുന്നു. ഫെയ്‌സി പുഞ്ചിരിച്ചുകോണ്ട് ഗ്ലാസ് വാങ്ങുന്നു. കരീംക്ക അതിലേക്ക് സുലൈമാനി ഒഴിക്കുന്നു.
ഫെയ്‌സി
അറീല ഉപ്പുപ്പാ, ചെലപ്പൊ തോന്നും ലണ്ടനൊക്കെ സ്വപ്നം കണ്ടതില്‍ ഒരു അര്‍ഥവുമില്ലെന്ന്.
ഫെയ്‌സി ചുമല്‍ കുലുക്കുന്നു. സുലൈമാനി ഒന്നു നുണയുന്നു.
ഫെയ്‌സി
(ഗ്ലാസിലേക്ക് നോക്കിക്കൊണ്ട്,)
എന്തോ ഒരു വിത്യാസം ഉണ്ടല്ലോ...
കരീംക്ക പുഞ്ചിരിക്കുന്നു. ഫെയ്‌സി കൂട്ട് മണത്തുനോക്കുന്നു.
ഫെയ്‌സി
ഏലക്കാ..? അല്ല... കരാമ്പട്ട.. ങും... കരാമ്പട്ടയുടെ ഇല.. അല്ലേ?
കരീംക്ക
അയില് ചേര്‍ത്തതൊക്കെ പറഞ്ഞുതരാ, പഷേ, അയിനെക്കാട്ടും വലിയത് അന്റെ മനസ്സില്‍ തോന്നല്‍ ആണ്... ഓരോ സുലൈമാനിയിലും ഒരു ഇത്തിരി മൊഹബത് വേണം. അത് കുടിക്കുമ്പം, ലോകം ഇങ്ങനെ പതുക്കെയായിവന്ന് നിക്കണം.
സുലൈമാനി കുടിക്കുമ്പോള്‍ ഫെയ്‌സി കണ്ണുകള്‍ അടയ്ക്കുന്നു. അവനുചുറ്റും ലോകം തിരിയുന്നതായി തോന്നുന്നു. അവന്റെ മുഖത്ത് പുഞ്ചിരി. സുലൈമാനിയുടെ അസ്തമയസൂര്യന്റെ നിറം മെല്ലെ കറുപ്പിലേക്ക് മാറുന്നു
കരീംക്ക
ആ രുചിയില്‍ എല്ലാം അലിഞ്ഞുചേര്‍ന്ന് ഇമ്മള് ഇല്ലാണ്ടാ
വണം-
ഇരുട്ടില്‍നിന്ന് ഷഹാനയുടെ ഒരു മങ്ങിയ രൂപം തെളിഞ്ഞുവരുന്നു. ഫെയ്‌സിയുടെ മുഖത്തെ പുഞ്ചിരി മായുന്നു. ഫെയ്‌സി ഒരു ഞെട്ടലോടെ കണ്ണുകള്‍ തുറക്കുന്നു.
കരീംക്ക
അതാണ് ശരിയായ മൊഹബത്ത്. അതാണ് ബെസ്റ്റ് സുലൈമാനി.
അവന്‍ കൂടുതല്‍ കുടിക്കുന്നു.
ഫെയ്‌സി
ഉപ്പുപ്പാ, ഇങ്ങളെ മൊഹബത്തിന്റെ കഥ പറഞ്ഞുതെരുവോ?

കരീംക്ക
അന്റെ ഉപ്പുപ്പാക്ക് മൊഹബത്തുണ്ടായിരുന്നെന്ന് അനക്ക് എന്താടാ ഒറപ്പ്?

ഫെയ്‌സി
ങും..സുലൈമാനി കുടിച്ച ആക്കല്ലേ അതിന്റെ രുചി അറിയാവൂ?
ചിരിച്ചുകൊണ്ട് പിന്നിലേക്ക് ചരിഞ്ഞ് ചക്രവാളം നോക്കിയിരിക്കുന്ന കരീംക്കയുടെ മുഖം തുടുക്കുന്നു. കരീംക്കയുടെ മുഖത്ത് ഓര്‍മകള്‍ മൃദുഭാവം വരുത്തുമ്പോള്‍ ഒരു ഹിന്ദുസ്ഥാനി സംഗീതം ഉയരുന്നു.
കരീംക്ക
കാലം കടന്നുപോയെങ്കിലും ഇന്നലെ കയിഞ്ഞ പോലെ ഉണ്ട്...

FADE TO:
69 |EXT.
മൗലവിയുടെ വീട്- പകല്‍.
കരീംക്ക
ഇന്റെ പതിനെട്ടാം വയസ്സില്, ഞാന്‍ ഇമ്മളെ ഉസ്താദിന്റെ കൂടെ ചേര്‍ന്ന കൊല്ലം. മൗലവീന്റെ മോളെ നിക്കാഹിന് ബിരിയാണി ഇണ്ടാക്കാന്‍ കൂടിയതാ...
നനുത്ത മീശയുള്ള ഒരു പയ്യന്‍ അടുപ്പിന്റെ മുകളില്‍ ഒരു വലിയ കുട്ടകം ഇളക്കിക്കൊണ്ടിരിക്കുന്നു. പുകയടിച്ച് കണ്ണ് ചുവക്കുമ്പോള്‍, കണ്ണു തുടയ്ക്കാനായി അവന്‍ ഒരു നിമിഷം പുറത്തേക്ക് തിരിയുന്നു.
കരീംക്ക
ബിരിയാണിച്ചെമ്പീന്ന് കണ്ണുതെറ്റിയപ്പൊ ആ ഒരു ഹൂറീന്നെ കണ്ടു... ജെനവാതിലില്‍ വെള്ള ഉടുത്ത ഒരു ഹൂറി.
അവന്‍ കണ്ണുതുറക്കുമ്പോള്‍, പിന്നിലെ ഭിത്തിയില്‍, മുകളിലത്തെ നിലയില്‍, ഒരു ജനാല കാണുന്നു. അഴികളിട്ട ജനാലയ്ക്കരികില്‍ കഷ്ടിച്ച് പതിനാറു വയസ്സുള്ള ഒരു പെണ്‍കുട്ടി ഇരിക്കുന്നു. വെള്ള വസ്ത്രം ധരിച്ച അവളുടെ തട്ടവും തൂവെള്ളയാണ്. കണ്‍മഷിയിട്ട പച്ചക്കണ്ണൂകള്‍ അവനെത്തന്നെ നോക്കിനില്ക്കുന്നു.
കരീംക്ക
കൂട്ടില്‍ അടച്ച കിളിയെപ്പോലെ...
അവന്‍ ഇമവെട്ടാതെ അവളെ നോക്കിനില്ക്കുന്നു.
കരീംക്ക
ഇമ്മളെ ഞെഞ്ചില്‍ എന്തോ ഒന്ന് വല്ലാതെ പെടക്കാന്‍ തുടങ്ങി...

FADE TO:
70 |EXT.
കടല്‍ത്തീരം -രാത്രി.
കരീംക്കയുടെ കണ്ണുകള്‍ ദൂരെ ചക്രവാളത്തില്‍.
കരീംക്ക
അതുവരെ ഉണ്ടായ എല്ലാം ആ നിമിഷത്തിലേക്ക് വന്ന്‌നിന്നപോലെ.

ഫെയ്‌സി
ആരായിരുന്ന്?
കരീംക്ക മയക്കത്തില്‍നിന്ന് ഞെട്ടിയെഴുന്നേറ്റ് ചിരിക്കാന്‍ തുടങ്ങുന്നു.
കരീംക്ക
മൗലവീന്റെ മോള്! ഓളെ നിക്കാഹിനല്ലേ ഇമ്മള് ബിരിയാണി വെക്കാന്‍ പോയെ.

ഫെയ്‌സി
എന്നിട്ട്? എന്തുണ്ടായി?

കരീംക്ക
എന്തുണ്ടാവാനാ?

ഫെയ്‌സി
(ചിരിച്ചുകൊണ്ട്,)
ഇങ്ങളെ ബിരിയാണിയും തിന്ന് ഓര് നിക്കാഹും കയിച്ച് പോയി!
കരീംക്ക ചിരിച്ചുകൊണ്ട് ഫെയ്‌സിയുടെ ചുമലില്‍ തട്ടുന്നു.കരീംക്ക
അനക്ക് ആരോടും മൊഹബത്ത് തോന്നീട്ടില്ലേ?

ഫെയ്‌സി
എനക്ക് അങ്ങനെ ഒരു കുന്തോം ഇല്ല.
കരീംക്ക ചിന്താധീനനായി അവന്റെ മനസ്സ് വായിക്കാനെന്നവണ്ണം അവനെ നോക്കുന്നു. അദ്ദേഹം ഏതോ പാട്ട് മൂളിക്കൊണ്ട് ദഫ് മുട്ടാന്‍ തുടങ്ങുന്നു.
നിലാവില്‍ നുരഞ്ഞ് നൃത്തം വെക്കുന്ന ഓളങ്ങള്‍.
അവര്‍ ചിരിക്കുന്നത് നമുക്ക് ദൂരെ നിന്ന് കേള്‍ക്കാം.
കരീംക്കയുടെ വീട് - രാത്രി.
കരീംക്ക ലൈറ്റണച്ച് ഉറങ്ങാന്‍ തയാറാവുന്നു. ഫെയ്‌സി കണ്ണുകള്‍ തുറന്ന് കിടക്കുകയാണ്.
ഫെയ്‌സി
ഉപ്പുപ്പ ഏതായാലും ആ ഹൂറീന്നെ മനസ്സീന്ന് വിട്ടിട്ടില്ല!
ഒരു സൈലന്റ് ബീറ്റ്.
കരീംക്ക
അടുത്തമുറിയില്‍നിന്ന്,
മോനെ, ഫെയ്‌സീ...

ഫെയ്‌സി
എന്താ ഉപ്പുപ്പാ...

കരീംക്ക
ആ ഹൂറി... അന്റെ ഉമ്മുമ്മയേര്‍ന്ന്.
ഒരു ബീറ്റ്.
ഫെയ്‌സി ആശ്ചര്യത്തോടെ എഴുന്നേറ്റിരിക്കുന്നു.
ഫെയ്‌സി
ണവമ?േ
മുറികള്‍ക്കിടയിലുള്ള ജനാലയിലൂടെ, കരീംക്ക ചിരിച്ചുകൊണ്ട് തിരിഞ്ഞുകിടക്കുന്നത് അവന്‍ കാണുന്നു.
ഫെയ്‌സിയുടെ ശ്രദ്ധ ഭിത്തിയിലെ ഏതാനും ഫോട്ടോകളിലേക്ക് മാറുന്നു. അവന്‍ അതിലൊന്ന് താഴേക്കെടുക്കുന്നു. മീശമുളയ്ക്കുന്ന പ്രായത്തിലുള്ള ഉപ്പുപ്പയും അതിലും പ്രായം കുറഞ്ഞ, കണ്മഷിയിട്ട, പച്ച മാന്‍മിഴികളുള്ള സുന്ദരിയായ പെണ്‍കുട്ടിയും. പുഞ്ചിരിച്ചുകൊണ്ട് തലയാട്ടുന്ന ഫെയ്‌സി, ഉറങ്ങുന്ന ഉപ്പുപ്പയെ അദ്ഭുതത്തോടെ നോക്കുന്നു. ആ വൃദ്ധന്‍ കൂര്‍ക്കം വലിച്ചുറങ്ങുകയാണ്.

fun with taught...........

മുല്ലാ നാസറുദ്ദീന്‍ ഒരു പണക്കാരനെ കാണാന്‍ ചെന്നു:
'എനിക്ക് കുറച്ച് പണം തരണം.'
'എന്തിനാണ്?'
'ഒരു... ആനയെ വാങ്ങണം.'
'കയ്യില്‍ പണമില്ലെങ്കില്‍ നിങ്ങള്‍ക്ക് ആനയെ പുലര്‍ത്താന്‍ കഴിയില്ല.'
മുല്ല പറഞ്ഞു.
'ഞാന്‍ വന്നത് പണത്തിനാണ്, ഉപദേശത്തിനല്ല.'
പണം തീറ്റി
മരത്തണലില്‍ ഇരിക്കുന്ന കച്ചവടക്കാരന്റെ മുമ്പിലെ കുട്ടനിറയെ തിളങ്ങുന്ന ചുവന്ന പഴങ്ങള്‍ കൂമ്പാരമാക്കി വെച്ചിരിക്കുന്നത് കണ്ട് നാസറുദ്ദീന്‍ പറഞ്ഞു: ഇതുതന്നെയാണ് ഞാന്‍ നോക്കി നടക്കുന്നത്. തലപ്പാവിന്റെ അറ്റത്തെ കെട്ടില്‍നിന്ന് രണ്ട് ചെമ്പുതുട്ടെടുത്ത് മുല്ല കച്ചവടക്കാരനു നീട്ടി.
ഒന്നും പറയാതെ അയാള്‍ ആ കുട്ട പഴങ്ങള്‍ മുഴുവന്‍ മുല്ലയ്ക്ക് കൊടുത്തു.
പഴക്കച്ചവടക്കാരന്‍ എണീറ്റുപോയ സ്ഥലത്ത് ഇരുന്ന് നാസറുദ്ദീന്‍ ആര്‍ത്തിയോടെ പഴം തിന്നാന്‍ തുടങ്ങി. ഏതാനും നിമിഷംകൊണ്ട് മുല്ലയുടെ വായ എരിഞ്ഞു പൊള്ളി. മുല്ല കണ്ണും മൂക്കും ചീറ്റിത്തുടങ്ങി. ചങ്കില്‍ തീയെരിയുന്നതുപോലെ. എന്നിട്ടും മുല്ല നിര്‍ത്തിയില്ല. 
ഒന്നുരണ്ടു മണിക്കൂര്‍ കഴിഞ്ഞു. ആ വഴി ഒരു അഫ്ഗാനി വന്നു. മുല്ല അയാളെ അടുത്തുവിളിച്ചു ചോദിച്ചു:
'അനിയാ, ഈ പഴങ്ങള്‍ നിശ്ചയമായും ചെകുത്താന്റെ വായില്‍നിന്ന് വരികയാകണം, അല്ലേ?'
പഴം നോക്കി അഫ്ഗാനി അട്ടഹസിച്ചു:
'വിഡ്ഢീ! തീറ്റി നിര്‍ത്ത്. നീ ഹിന്ദുസ്ഥാനിലെ മുളകിനെപ്പറ്റി കേട്ടിട്ടില്ലെ? മുളകാണത്. അതു തിന്നുതീര്‍ത്താല്‍ വെയിലാറുംമുമ്പ് നീ കാഞ്ഞുപോകും.'
'ഹേയ് ഞാനിവിടെ നിന്ന് അനങ്ങുകയില്ല.'
മുല്ല പിറുപിറുത്തു: 'എനിക്ക് ഈ കുട്ട കാലിയാക്കണം.'
'നൊസ്സാ, കറിക്കരയ്ക്കുന്ന മുളകാണത്. എറിഞ്ഞുകളയൂ.'
'ഞാന്‍ തിന്നുന്നത് മുളകല്ല, പഴങ്ങളുമല്ല.' മുല്ല ഈറ പിടിച്ചു: 'ഞാന്‍ എന്റെ പണം തിന്നുകയാണ്.'

വിളക്കിന്റെ ഉപയോഗം

'എനിക്ക് ഇരുട്ടത്ത് കണ്ണ് കാണാം.' - ഒരു ദിവസം ചായപ്പീടികയിലിരുന്ന് മുല്ല ബഡായി പറഞ്ഞു.
'നിങ്ങള്‍ ചില ദിവസം രാത്രി വിളക്കുമായി നിരത്തിലൂടെ നടക്കുന്നത് കാണാറുണ്ടല്ലോ -അതോ?'
'അതോ -അത് ഇരുട്ടത്ത് കണ്ണു കാണാത്ത മറ്റുള്ളവര്‍ എന്നെ വന്ന് മുട്ടാതിരിക്കാനാണ്.'

എന്തുകൊണ്ടില്ല?

എല്ലാതരം നുള്ള് നുറുങ്ങ് സാധനങ്ങളുമുള്ള പീടികയില്‍ചെന്ന് നാസറുദ്ദീന്‍ ചോദിച്ചു:
'ഇവിടെ ചെറിയ മുള്ളാണിയുണ്ടോ?'
'ഉണ്ട്.'
'തോലുണ്ടോ? നല്ല തോല്.'
'ഉണ്ട്.'
'നല്ല നൂല്?'
'ഉണ്ട്.'
'കറുത്ത ചായം?'
'ഉണ്ട്.'
'എന്നാപ്പിന്നെ എന്താ, ഒരു ജോഡി ചെരിപ്പുണ്ടാക്കാത്തത്?'

ഊഹങ്ങള്‍

'വിധി എന്നു പറയുന്നതിന് എന്താണര്‍ത്ഥം, മുല്ലാ?'
'വെറും ഊഹം.'
'എങ്ങനെ?'
'കാര്യങ്ങള്‍ നേരെ നടക്കാന്‍ പോവുകയാണെന്ന് നിങ്ങള്‍ ഊഹിക്കുന്നു. അതങ്ങനെയാകുന്നില്ല. അതിനെ നിങ്ങള്‍ 'നിര്‍ഭാഗ്യം' എന്നു ശപിക്കുന്നു. ചിലപ്പോള്‍ നശിച്ച് കുളം കോരാന്‍ പോവുകയാണെന്ന് നിങ്ങള്‍ വിചാരിച്ച കാര്യങ്ങള്‍ നേരെയാകുന്നു. അത് നിങ്ങള്‍ 'സൗഭാഗ്യം' എന്ന് ആശ്വസിക്കുന്നു. അതുപോലെ, ചിലകാര്യങ്ങള്‍ നടക്കാന്‍ പോവുകയാണെന്നോ അല്ലെന്നോ നിങ്ങള്‍ ഊഹിക്കുന്നു. ആ വഴിക്ക് സഹജബോധം നിങ്ങള്‍ക്കു നഷ്ടപ്പെടുന്നു. അങ്ങനെ എന്താണ് നടക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്കറിയാതെ വരുന്നു. അങ്ങനെ ഭാവി അജ്ഞാതമാണ് എന്ന് നിങ്ങള്‍ ഊഹിക്കുന്നു. പിടികൂടപ്പെടുമ്പോള്‍ നിങ്ങളതിനെ 'വിധി' എന്നു വിളിക്കുന്നു.'

ദീര്‍ഘദൃഷ്ടി

മുല്ല ഒരു വിവാഹസദ്യയ്ക്ക് ക്ഷണിക്കപ്പെട്ടു. അതിനു മുമ്പത്തെ തവണ ആ വീട്ടില്‍ വെച്ച് മുല്ലയുടെ ചെരിപ്പ് കളവു പോയിരുന്നു. ഇത്തവണ ചെരിപ്പ് വാതില്ക്കല്‍ വെക്കുന്നതിനു പകരം അദ്ദേഹം അതു പൊതിഞ്ഞ് കീശയില്‍ കുത്തിത്തിരുകുകയാണ് ചെയ്തത് .
വീട്ടുകാരന്‍ ചോദിച്ചു:
'നിങ്ങളുടെ കീശയില്‍ കാണുന്നത് എന്തു പുസ്തകമാണ്?'
'അവന്‍ ഇപ്പോഴും എന്റെ ചെരിപ്പിന്റെ പിന്നാലെ തന്നെയായിരിക്കും' - നാസറുദ്ദീന്‍ വിചാരിച്ചു: 'എനിക്ക് ഒരു പണ്ഡിതനെന്ന മതിപ്പ് നിലനിര്‍ത്തേണ്ടതും ഉണ്ട്.' മുല്ലാ വെളിവായിപ്പറഞ്ഞു: 'ഈ മുഴച്ച് കാണുന്നതിനകത്തെ വിഷയം 'ദീര്‍ഘദൃഷ്ടി'യാണ്.'
'ഏത് പുസ്തകവ്യാപാരിയില്‍ നിന്നാണത് വാങ്ങിയത്?'
'നേര് പറഞ്ഞാല്‍, ഇത് വാങ്ങിയത് ചെരിപ്പുകുത്തിയില്‍നിന്നാണ്.'

വെറുതെ, വിചാരിക്കൂ

'നന്ന്, എന്താണത്? തത്ത്വചിന്തയല്ലല്ലോ?'
'ദാ, അവിടെ അമീര്‍ ചെല്ലുന്നവര്‍ക്കെല്ലാം പൊടിപ്പന്‍ വിരുന്നു കൊടുക്കുന്നുണ്ട്.'
കുട്ടികള്‍ കൂട്ടത്തോടെ അമീറിന്റെ വീടിനു നേരെ ഓടി. നാസറുദ്ദീന്‍ താന്‍ പറഞ്ഞ വിരുന്നിന്റെ വിഭവങ്ങളെപ്പറ്റി ആലോചനയായി.
കുട്ടികള്‍ ദൂരെ മറയുന്നത് അദ്ദേഹം കണ്ടു. പെട്ടെന്നുതന്നെ മുല്ല തന്റെ ഉടുപുടവകള്‍ വലിച്ചുമുറുക്കിയുടുത്ത് അവരുടെ പിന്നാലെ ഓടി. മുല്ലാ വെച്ചടിച്ചു.
'ഞാനും അവിടെപ്പോയി നോക്കുന്നതാണ് നല്ലത്.' മുല്ല കിതപ്പോടെ സ്വയം പറഞ്ഞു: 'ചിലപ്പോള്‍ ഞാന്‍ പറഞ്ഞത് നേരായിരിക്കാനും മതി.'

പരുത്തിക്കൃഷി

മുല്ല ക്ഷൗരക്കടയില്‍ ചെന്നു. ക്ഷുരകന് പരിചയം കമ്മി. കത്തിക്ക് മൂര്‍ച്ചയും ഇല്ല. മുല്ലയുടെ താടി വടിച്ചപ്പോള്‍ തൊട്ടേടത്തൊക്കെ മുറിഞ്ഞു. ചോര പൊട്ടുമ്പോള്‍ അതു നിര്‍ത്താന്‍വേണ്ടി മുറിഞ്ഞേടത്തൊക്കെ അയാള്‍ അല്പാല്പം പഞ്ഞി വെക്കുന്നുണ്ടായിരുന്നു. ഇത് കുറേ നേരം തുടര്‍ന്നു. മുല്ലയുടെ മുഖത്തിന്റെ ഒരു വശം പഞ്ഞിക്കഷ്ണംകൊണ്ട് നിറഞ്ഞു.
ക്ഷുരകന്‍ മറ്റേ കവിളിലേക്ക് തിരിഞ്ഞപ്പോഴാണ് മുല്ല കണ്ണാടി നോക്കിയത് . തന്റെ ഒരു കവിളിലെ പരുത്തിക്കൃഷികണ്ട് അദ്ദേഹം ചാടിയെണീറ്റു:
'മതി, മതി. നന്ദി! അനിയാ, ഞാന്‍ മറുവശത്ത് ബാര്‍ലി കൃഷിചെയ്തുകൊള്ളാം.'

ഉരുളയ്ക്ക് ഉപ്പേരി

നാസറുദ്ദീന്‍ ഒരു ജോഡി കാലുറ വാങ്ങാനാണ് പീടികയില്‍ ചെന്നത്. പെട്ടെന്ന് മനസ്സ് മാറി കാലുറയ്ക്ക് പകരം അദ്ദേഹം മേലങ്കി വാങ്ങി.
മേലങ്കിയുമെടുത്ത് മുല്ല പീടികയ്ക്ക് പുറത്ത് കടന്നു.
'നിങ്ങള്‍ പണം തന്നില്ല'-പീടികക്കാരന്‍ തൊള്ളയിട്ടു.
'കാലുറ അവിടെ വെച്ച് അതേ വിലയ്ക്കുള്ള മേലങ്കിയാണ് ഞാന്‍ വാങ്ങിയത്.'
'പക്ഷേ, നിങ്ങള്‍ കാലുറയുടെ വില തന്നിരുന്നില്ല.'
'അതെ.' മുല്ല ചോദിച്ചു: 'വാങ്ങാത്ത സാധനത്തിന് ഞാന്‍ വില തരണോ?'

ആരുടെ ദാസന്‍?

മുല്ലാ നാസറുദ്ദീന്‍ എങ്ങനെയോ രാജകൊട്ടാരത്തിന്റെ പ്രീതി സമ്പാദിച്ചു. രാജസേവകന്മാരുടെ സമ്പ്രദായങ്ങള്‍ തുറന്നു കാണിക്കാനാണ് മുല്ല തന്റെ പദവി ഉപയോഗിച്ചത്.
രാജാവിന് വല്ലാതെ വിശന്ന ഒരു ദിവസം വഴുതിനങ്ങാക്കൂട്ടാന്‍ അദ്ദേഹത്തിന് നന്നേ ബോധിച്ചു. ഇനി എന്നും ഈ കൂട്ടാന്‍ മതി എന്നു കല്പനയായി.
'അതു ലോകത്തിലേക്ക് ഏറ്റവും നല്ല പച്ചക്കറിയാണ്. അല്ലേ, മുല്ലാ?' രാജാവ് കല്പിച്ച് ചോദിച്ചു.
'അതേ തിരുമേനി, ഏറ്റവും മുന്തിയത്.'
നാലഞ്ചു ദിവസം കഴിഞ്ഞു. തുടര്‍ച്ചയായി പത്താമത്തെ തവണയും വഴുതിനിങ്ങാ വിളമ്പിയപ്പോള്‍ രാജാവിന് ശുണ്ഠിയെടുത്തു:
'എടുത്തുകൊണ്ടുപോകൂ! ഞാനതു വെറുക്കുന്നു.' 
മുല്ല യോജിച്ചു:
'അതെയതെ. ഈ ലോകത്ത് കിട്ടാവുന്ന ഏറ്റവും വൃത്തികെട്ട പച്ചക്കറിയാണത്.'
'പക്ഷേ മുല്ലാ, അത് ഏറ്റവും മുന്തിയതാണെന്ന് നിങ്ങള്‍തന്നെ പറഞ്ഞിട്ട് ഒരാഴ്ചയായില്ലല്ലോ.'
'വാസ്തവം. പക്ഷേ, ഞാന്‍ പച്ചക്കറിയുടെ ദാസനല്ല, രാജാവിന്റെ ദാസനാണ്.'

ദുര്‍ഗ്രഹമായ വിധി

നാസറുദ്ദീന്‍ ഒരിടവഴിയിലൂടെ നടന്നുപോവുകയായിരുന്നു. അപ്പോള്‍ ഇടവഴിക്കടുത്തുള്ള വീട്ടിന്റെ മുകളില്‍നിന്ന് കാലു തെറ്റി ഒരാള്‍ വന്നു വീണത് മുല്ലയുടെ കഴുത്തിലാണ്.